കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത ടെൻഡർ ഹൈദരാബാദ് ആസ്ഥാനമായ KMC Constructions Ltd.-ന്



കോഴിക്കോട്:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത ടെൻഡർ ഹൈദരാബാദ് ആസ്ഥാനമായ KMC Constructions Ltd.-ന്. 30 മാസമാണ് നിർമാണ കാലവധി. ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികൾ ഹൈദരാബാദ് ആസ്ഥാനമായ Nagarjuna Construction Company Ltd.,,KNR Constructions Ltd. കേരളത്തിൽ നിന്നുള്ള  യുഎൽസിസിഎസ്, മുംബൈ ആസ്ഥാനമായ JMC projects (India) Limited എന്നിവ ആയിരുന്നു. യുഎൽസിസിഎസും മുബൈ ആസ്ഥാനമായ ITD Cementation India Limited ഉം കൂടിയോജിച്ചായിരുന്നു. ടെക്നിക്കൽ ഇവാലുവേഷൻ റിസൾട്ട് പബ്ലിഷ് ചെയ്തപ്പോൾ  ULCCS ഉം,  JMC projects (India) Limited പുറത്തായിരുന്നു.

എന്‍.എച്ച്.എ.ഐ.യുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ടാണ് കോഴിക്കോട് ബൈപ്പാസ്. മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപ. കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയപാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ഏഴ് മേല്‍പ്പാലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്. ദേശീയപാത അടിയിലൂടെ കടന്നുപോകുന്ന വിധത്തില്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് മുകള്‍പാതകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും ഉണ്ട്. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മാണങ്ങള്‍കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. ദേശീയപാത വികസനപദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക.