മാനാഞ്ചിറയെ മനോഹരിയാക്കാൻ പുത്തൻ പദ്ധതികൾ



കോഴിക്കോട്: ലഘു ഭക്ഷണ ശാലകളും, കൂടുതൽ ഇരിപ്പിടങ്ങളും ഒരുക്കി മാനാഞ്ചിറയെ മനോഹരിയാക്കാൻ പുതിയ പദ്ധതികളുമായി നഗരസഭ. ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോർപ്പറേഷന്റെയും ആഭിമുഖ്യത്തിലുള്ള രണ്ട് പദ്ധതികളാണ് മാനാഞ്ചിറ മൈതാനത്തിന് പുതു മോടിയേകാൻ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ നഗരസഭയുടെ കീഴിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി ഇനിയും അനുമതി കാത്തു കിടക്കുകയാണ്. 1.7 കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം പ്രമോഷൻ കൗൺസിൽ നടപ്പാക്കുക. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ടെണ്ടർ നൽകിയിട്ടുള്ളത്.



അമൃത് പദ്ധതിയിലുൾപ്പെടുത്തി 85 ലക്ഷം രൂപയുടെ നവീകരണ പദ്ധതികളാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്നത്. അവ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പദ്ധതി പൂർത്തീകരണത്തിനാവശ്യമായ തുകയുടെ 50 ശതമാനം കേന്ദ്ര സർക്കാറിൽ നിന്നും 30 ശതമാനം സംസ്ഥാന സർക്കാറിൽ നിന്നും ലഭിക്കും. 20 ശതമാനം തുക കോർപ്പറേഷനാണ് വഹിക്കുക. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാനഞ്ചിറ മൈതാനം നവീകരിച്ച് കഴിയുന്നതോടെ അതിനെ പരിചരിച്ച് നിലനിർത്താനുള്ള വഴികളും നഗരസഭ സ്വീകരിക്കും.

കോർപ്പറേഷന്റെ മേൽനോട്ടത്തിൽ പണിയുന്നത് പുതിയ കവാടം, മഴവീട്, കുളത്തിനും സ്ക്വയറിനും സംരക്ഷണ ഭിത്തികൾ, നടപ്പാത, വേലികൾ, കുട്ടികൾക്കുള്ള റൈഡുകൾ, ലൈറ്റിംഗ്, ജലധാര, മഴവീടുകൾ. കുടിവെള്ളത്തിനായുള്ള സൗകര്യവും ഒരുകലുമാണ്. മഴവീടുകൾ നിർമിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ബി.ഇ.എം സ്കൂളിന് എതിർവശത്തെ പുതിയ കവാടമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ ഇരിപ്പിടങ്ങൾ, ലഘു ഭക്ഷണശാല, ഓപൺ സ്റ്റേജ്, ടോയ് ലൈറ്റ് കോപ്ലക്സ്, നടപ്പാതയിലെ ടൈലുകൾ മാറ്റൽ, മരങ്ങളിൽ പുതിയ സ്പോട്ട് ലൈറ്റുകൾ സ്ഥാപിക്കൽ, പ്രതിമകളുടെ നവീകരണം എന്നിവയാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുക.

Post a Comment

0 Comments