മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിലേക്ക് തിരിച്ചെത്തി സൗദി എയർലൈൻസ്

കരിപ്പൂരിൽ ലാൻഡ് ചെയ്ത സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു

കോഴിക്കോട്:മൂന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സൗദി എയർലൈൻസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലേക്കു നേരിട്ട് പറക്കും. ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നു മണിക്ക് പുറപ്പെട്ട വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തി. പുനർസർവീസിനോടനുബന്ധിച്ചു ഇരു വിമാനത്താവളങ്ങളിലും വിപുലമായ സ്വീകരണങ്ങളാണൊരുക്കിയത്



ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകൾക്ക് ചിറകു വെച്ചുകൊണ്ടാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നത്. പുലർച്ചെ 3.15 ന് പുറപ്പെടുന്ന എസ് വി 746 നമ്പർ വിമാനം 11.10 നു കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10 നു കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40 നു ജിദ്ദയിലെത്തും. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ നൽകുന്ന എയർ ബസ് എ 330 - 300 ഇനത്തിൽ പെട്ട വിമാനമാണ് സർവീസിന്. 36 ബിസിനസ് ക്ളാസുകൾ ഉൾപ്പെടെ 298 സീറ്റുകളുണ്ട് വിമാനത്തിൽ.

 വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിച്ച് കൊണ്ട് സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നു

ആഴ്ചയിൽ 7 സർവീസുകൾ വീതമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 4 സർവീസുകൾ ജിദ്ദയിൽ നിന്നും 3 എണ്ണം റിയാദിൽ നിന്നും. റിയാദിൽ നിന്നുള്ള സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സർവീസ് നിറുത്തിവെച്ച വലിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയിൽ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാൻ വിവിധ സംഘടനകൾ വിപുലമായിരിക്കും പരിപാടികള്‍.

Post a Comment

0 Comments