ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം


കോഴിക്കോട്: 'ഇന്നലെ രാവിലെയും ഉച്ചയ്ക്കുമുണ്ടായ ചുഴലിക്കാറ്റിൽ മലയോര മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം. വീടുകൾ തകർന്നു. കരിങ്ങാട്, മീൻപറ്റി, പശുക്കടവ് ഭാഗങ്ങളിലാണ് കാറ്റിൽ കൃഷി നാശമുണ്ടായത്. കരിങ്ങാട് പെരിഞ്ചപ്പാട്ട് രഘുദാസന്റെ വീട് തെങ്ങ് വീണ് തകർന്നു. വാഴ,ഗ്രാമ്പൂ, റബർ, തെങ്ങ്, ജാതി ,കമുക്, കൊക്കോ, ഉൾപ്പെടെയുള്ള വിളകളാണ് നശിച്ചത്. വൈദ്യുതി വിതരണവും നിലച്ചു.

കിളിയമ്പ്രായിൽ സെബാസ്റ്റ്യൻ, കല്ലുള്ളതിൽ കുഞ്ഞിരാമൻ, പെരിഞ്ചപ്പാട്ട് രഘുദാസൻ, ചാത്തോത്ത് കേളപ്പൻനായർ, പാലോറ കുന്നുമ്മൽ കുഞ്ഞിരാമൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്.  പശുക്കടവ് മീൻപറ്റി ഭാഗത്തായി  ചേരുകുളം ഷാജു, മടത്തിശ്ശേരി ബെന്നി, ചാലക്കര ബിനേഷ്, കോങ്ങോട്ട് തങ്കച്ചൻ, ബിജു മടത്തിശ്ശേരി,  ബിജു വരിക്കാമൂട്ടിൽ എന്നിവരുടെ അൻപതിനായിരത്തിലേറെ  വാഴകൾ നിലം പൊത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻകോട് കിഴക്കേക്കര ബിനുവും അഞ്ചുപേരും ചേർന്ന് കൃഷി ചെയ്ത പതിനായിരം  വാഴകൾ നശിച്ചു. മീൻപറ്റിമലയിൽ തൊട്ടിയിൽ ജോസഫ്, കുന്നുംപുറത്ത് ബീന, പ്രകാശൻ, എന്നിവരുടെ വാഴത്തോട്ടവും നശിച്ചു.തൊട്ടിൽപാലം ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ മരം വീണ്  പൂതംപാറ പെരുമ്പള്ളിൽ ജോസഫിന്റെ വീടിന്റെ  മേൽക്കൂര ഭാഗികമായി തകർന്നു.