കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തിയും, റോഡ് വീതി കൂട്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമവുമാണ് ഇപ്പോൾ നടത്തുന്നത്. കുറച്ച് ഭാഗമെങ്കിലും ഗതാഗതയോഗ്യമാക്കി വൺവേ ആക്കി വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്
ചുരം ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു, ഇന്നലെ ഉച്ചമുതൽ ചുരം വഴിയുള്ള യാത്രക്ക് പൂർണ്ണ നിരോധനം ജില്ലാ കളക്ടർ ഏർപ്പെടുത്തിയത്. എങ്കിലും കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സികൾ ചിപ്പിലിത്തോട് വരെയും വയനാട് നിന്നുള്ളവ 29ാം മൈൽ വരെയും ഷട്ടിൽ സർവീസ് നടത്തും. ചുരത്തിൽ മഞ്ഞിടിഞ്ഞ് അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. നിലവിലെ സ്ഥിതിയിൽ ചെറിയ വാഹനങ്ങൾ പോകുന്നതും അപകമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചുരത്തിൽ കെ.എസ്.ആർ.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചത്.
0 Comments