"ആളുകൾ മരിക്കുമ്പോൾ മാത്രം റോഡ് നന്നാക്കിയാൽ മതിയോ";സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ റോഡുകൾ നന്നാക്കത്തതിന് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. വി.ഐ.പികൾ വരുമ്പോഴോ ആളുകൾ മരിച്ചാലോ മാത്രമാണ് റോഡുകൾ നന്നാവുന്നത്. ദീർഘവീക്ഷണമില്ലാതെയാണ് റോഡ് നിർമാണം നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം-കാക്കനാട് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജഡ്ജി ദേവൻരാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഇത് ഹരജിയായി പരിഗണിച്ചാണ് കോടതിയുടെ നടപടി. മഴമുലമാണ് റോഡ് നന്നാക്കത്തതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, ഇൗ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.



അടിസ്ഥാന സൗകര്യ വികസനം താൽക്കാലികമായി നടത്തരുതെന്ന് കോടതി സർക്കാറിനെ ഒാർമിപ്പിച്ചു. റോഡ് വികസനത്തിന് മഴ എന്നത് ഒരു കാരണം അല്ല . ഭൂകമ്പം ഒന്നുമല്ലല്ലോ വന്നതെന്നും കോടതി ചോദിച്ചു.  അന്യ സംസ്ഥാനങ്ങളിൽ വളരെ നല്ല റോഡുകൾ ആണ്. റോഡുകൾ പേരിനു നന്നാക്കിയാൽ മാത്രം പോരാ അത് നില നിർത്താൻ ഉള്ള നടപടികൾ കൂടി സർക്കാർ സ്വീകരിക്കണം. പഴയ തെറ്റുകൾ ഇനി ഉണ്ടാവാൻ പാടില്ല. ഇവിടെ ജീവനുകളാണ് നഷ്ടപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments