ഇരുട്ടില്‍ മുങ്ങി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാനപാത



കോഴിക്കോട്:കരിപ്പൂര്‍ വഴി തിരഞ്ഞെടുപ്പ് കാലത്ത് വി.വി.ഐ.പികളുടെ ഒഴുക്ക് തുടരുമ്പോഴും വിമാനത്താവളത്തിലേക്കുളള പ്രധാനപാത രാത്രിയായല്‍ ‌ഇരുട്ടില്‍ മുങ്ങുകയാണ്.  തെരുവു വിളക്കുള്‍ പ്രവര്‍ത്തനരഹിതമായിട്ട് കാലങ്ങളായെങ്കിലും നന്നാക്കാന്‍ നടപടിയില്ല. 



പ്രധാനമന്ത്രി നരേന്ദ്രമോദി, എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വി.വി.ഐ.പികളുടെ നീണ്ട നിരയാണ് കരിപ്പൂര്‍ വഴി നിരന്തരം കടന്നു പോവുന്നത്. ദേശീയപാതയിലെ കൊളത്തൂര്‍ ജംക്ഷന്‍ മുതല്‍ വിമാനത്താവള കവാടം വരെയുളള രണ്ടു കിലോമീറ്റര്‍ നാലുവരിപ്പാതയാണ് സന്ധ്യ മയങ്ങിയാല്‍ പിന്നെ ഇരുട്ടില്‍ മുങ്ങുന്നത്. റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറില്‍ സ്ഥാപിച്ച തെരുവു വിളക്കുകള്‍ കാലങ്ങളായി പ്രവര്‍ത്തന രഹിതമാണ്.



ഡിവൈ‍ഡറില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനും ഒപ്പം തെരുവു വിളക്കുകള്‍ ഉറപ്പാക്കാനും സ്വകാര്യകമ്പനിക്ക് കരാര്‍ നില്‍കിയിരുന്നു.  കേടായ  തെരുവു വിളക്കുകള്‍ നന്നാക്കാന്‍ കമ്പനി തയാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. അനാസ്ഥക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്കായിട്ടുമില്ല.

Post a Comment

0 Comments