കലക്ടര്‍ ബ്രോ' കൊച്ചിയിൽ ചികിത്സയിൽ; ആശങ്ക വേണ്ടെന്ന് സന്ദേശം


കൊച്ചി:ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ കൊച്ചിയിലെ ആശുപത്രിയിയിൽ ചികിത്സയിൽ. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ കിടക്കുന്ന തന്റെ ചിത്രം സഹിതമാണു കുറിപ്പ്. മകൾ അമ്മുവാണു ചിത്രമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.



അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ്. നേരത്തേ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിപ്പിൽ പറയുന്നു.



Dear friends, I’ve received many concerned messages & calls. Thanks for the love n affection. Hopefully nothing to worry. It’s diagnosed as a sudden onset of Acute Sensory Neural Hearing loss. Rare but with decent prognosis. There are a lot of tests including MRI of the brain & a fair bit of medication involved. Response is good to the medication. Life brings on something new every day. You realise you are human. Your responsibilities and vulnerabilities stare at you when you face a personal health challenge. But the good thing for the day is that my daughter clicked a few wonderful frames and compositions. Made me so happy that she’s picking it up so well. When the frame is good, the patient looks ‘ayyo pavam’ (though a bit embarrassing) and the photographer looks for some appreciation, you gottu post it! Pic courtesy: Ammu
A post shared by Prasanth Nair (@bro_swamy) on


കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ പദ്ധതികളിലൂടെ ജനകീയനായപ്പോഴാണു പ്രശാന്ത് നായർക്കു കലക്ടർ ബ്രോ എന്ന പേരുകിട്ടിയത്. കുറച്ചുനാൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുന്നിലുണ്ടായിരുന്നു. എത്രയും പെട്ടെന്നു തിരിച്ചുവരാനാകട്ടെ എന്നു നിരവധിപേർ രോഗശാന്തി നേർന്നു.

Post a Comment

0 Comments